Posts

ഇന്ത്യാവിഭജനവും ജമ്മുകശ്മീരും

Image
ഇന്ത്യാവിഭജനവും   ജമ്മുകശ്മീരും രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം ഇതോടെ അതീവ നിർണായകമായ ദിശാമാറ്റത്തിലേക്കു കടക്കുന്നു. 370 ാം വകുപ്പ് പൂർണമായി റദ്ദാക്കാതെ, പ്രത്യേക പദവി വ്യവസ്ഥകൾ ഒഴിവാക്കി, ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനു ബാധകമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുകയാണ്.ഇന്ത്യാവിഭജനത്തിന്റെ ഉണങ്ങാത്ത മുറിപ്പാടാണ്   ജമ്മുകശ്മീർ. 72 വർഷം പിന്നിട്ടിട്ടും അതിന്റെ വേദന അപരിഹാര്യമായി തുടരുന്നു.   ഇനി ജമ്മുകശ്മീർ, ലഡാക്ക് എന്നീ   കേന്ദ്രഭരണപ്രദേശങ്ങളാകും ഉണ്ടാവുക. സമാധാനം പുനഃസ്ഥാപിച്ചാൽ ജമ്മുകശ്മീരിന് ഭാവിയിൽ പൂർണ സംസ്ഥാനപദവി ഉണ്ടാകുമെങ്കിലും ലഡാക്കിന് അതുണ്ടാകില്ല.   സ്വന്തമായി ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽത്തന്നെ ബിൽ ആദ്യം പാസായത് ബി.ജെ.പി.യുടെ തന്ത്രപരമായ വിജയമാണ്.1947-ൽ ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ച കാലംമുതൽ തുടർന്നുപോന്ന ചരിത്രത്തിനാണ് ഇതോടെ അന്ത്യമായത്. ഇതിന്റെ ന്യായാന്യായങ്ങളും പ്രത്യാഘാതങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കും എന്നുറപ്പാണ്. ജമ്മുകശ്മീർ വിഷയം അപരിഹാര്യമായ ഒരന്താരാഷ്ട്ര തർക്കവിഷയമാക്കി...

ഭാരതത്തിൻറെ അവിഭാജ്യഘടകമാണ് ജമ്മു കശ്മീർ.കശ്മീരിലെ പ്രശ്‌നങ്ങൾ രാജ്യത്തിൻറെ ആഭ്യന്തര കാര്യമാണ്

Image
ഭാരതത്തിൻറെ അവിഭാജ്യഘടകമാണ് ജമ്മു കശ്മീർ.കശ്മീരിലെ പ്രശ് ‌ നങ്ങൾ   രാജ്യത്തിൻറെ ആഭ്യന്തര കാര്യമാണ് ഭരണഘടനയുടെ 370 - ാം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളാണ് ജമ്മു- കശ്മീറീനു നല്‍ കിയിരുന്നത്. ഇതാണ് ഇന്ന് രാഷ്ട്രപതി പ്രത്യേക ഓഡിനന്‍ സിലൂടെ റദ്ദാക്കിയത്. ജമ്മു- കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ ന്ന് രാജ്യത്തിന്‍ റെ സംരക്ഷണത്തിനായി കശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി. ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35 എ വകുപ്പ്. 1954 മേയ് 14 ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ഈ പ്രത്യേക പദവി റദ്ദാക്കിയതോടെ   അവിടെ കലഹം ഉണ്ടായിരിക്കുകയാണ് . ജമ്മു...

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ രണ്ടാമത് ഹൃസ്വ ചലച്ചിത്രത്തിൻറെ പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെൻറ്ററിൽ

" വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS - ൻറെ രണ്ടാമത്   ഹൃസ്വ ചലച്ചിത്രത്തിൻറെ   പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര " കുരാക്കാർ സെൻറ്ററിൽ "വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ   രണ്ടാമത്   ഹൃസ്വ ചലച്ചിത്രത്തിൻറെ   പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെന്റർ -റിൽ   വച്ച്   നടത്തുന്നതാണ് . "ROUND CIRCUIT FILMS" പ്രസിഡന്റ്   പ്രൊഫ്. ജോൺ   കുരാക്കാർ അധ്യക്ഷത   വഹിക്കുന്ന   സമ്മേളനം    എം .എൽ .എ   അഡ്വക്കേറ്റ് ആയിഷാപോറ്റി   ഉദ്ഘാടനം ചെയ്യും . കേരള കാവ്യകലാസാഹിതി വൈസ് പ്രസിഡന്റ് നീലേശ്വരം സദാശിവൻ   സ്വാഗതംപറയും . ഫിലിം അക്കാഡമി ഡയറക്ടർ   അനിൽ അമ്പലക്കര   ടെലിഫിലിം സി.ഡി പ്രകാശനം ചെയ്യും . പ്രവാസിബന്ധു ഡോക്ടർ എസ് .അഹമ്മദ്   സി,ഡി യുടെ വിതരണോദ്ഘാടനം   സാമൂഹ്യപ്രവർത്തകൻ   കലയപുരം   ജോസിന് നൽ.കികൊണ്ട് നിർവഹിക്കും . മാതാ ഗുരുപ്രീയ അനുഗ്രഹപ്രഭാഷണം നടത്തും . ജില്ലാ പഞ്ചായത്ത്...

മണ്ണിൻറെയുള്ളിൽ നിന്നുള്ള മനുഷ്യരുടെ നിലവിളികൾ കേൾക്കുക.

Image
മണ്ണിൻറെയുള്ളിൽ നിന്നുള്ള   മനുഷ്യരുടെ നിലവിളികൾ കേൾക്കുക . കേരളത്തെയാകെ പ്രളയം വിഴുങ്ങിയ   വാര്ഷികത്തോടടുത്തുവരികെ ഭീതി പടര്‍ത്തി വീണ്ടും ജലതാണ്ഡവം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ   നിന്ന് കരകയറിയത് മതവും മനസും മറന്ന് കേരളത്തെയാകെ കാരുണ്യത്തിന്റെ കൈക്കുമ്പിളില്‍ ഒതുക്കിയാണ്. ഈ രണ്ടാം പ്രളയത്തിൽ മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും പാലക്കാട്ടെ അട്ടപ്പാടിയിലും കേട്ടുകേൾവിയില്ലാത്ത ദുരനുഭവങ്ങളാണ് മഴ വിതച്ചുകൊണ്ടിരിക്കുന്നത്. ഇരുനിലക്കെട്ടിടങ്ങൾ പോലും മണ്ണിനടിയിലേക്ക് ആഴ്ന്നുപോകുന്നു.   അമ്പലവും പള്ളിയും പോസ്റ്റോഫീസുമെല്ലാം മലയൊലിച്ചുവന്ന് വിഴുങ്ങുന്നു. എത്ര വീടുകളും എത്ര മനുഷ്യരും അതിൽപ്പെട്ടുപോയിട്ടുണ്ട് എന്നറിയാൻ ഇനിയും സമയമെടുക്കും. ഒരു കണക്കെടുപ്പ്   അസാധ്യമാണിപ്പോൾ. ദുരിതാശ്വാസരക്ഷാപ്രവർത്തകർക്കും ദുരന്തനിവാരണ സേനയ്ക്കുമൊക്കെ അടിയന്തര സാഹചര്യങ്ങളിൽപ്പോലും വിളിപ്പുറത്ത് എത്താനാവാത്ത സാഹചര്യം ഇവിടെയൊക്കെയുണ്ട്.   ചാലിയാറും ഭാരതപ്പുഴയും പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. തുടർച്ചയായ രണ്ടാം പ്രളയം കേരളത്തിന് വെല്ലു...

കേരളത്തിൽ രണ്ടാം പ്രളയം: 1318 ക്യാമ്പുകളിലായി 1.65 ലക്ഷം പേര്

Image
കേരളത്തിൽ രണ്ടാം പ്രളയം : 1318 ക്യാമ്പുകളിലായി 1.65 ലക്ഷം പേര് കേരളത്തിൽ രണ്ടാം പ്രളയത്തിൽ  ശനിയാഴ്ച,10 -08 -2019 , വൈകിട്ട് മൂന്നുമണി വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 1,318 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 46,400 കുടുംബങ്ങളില്‍നിന്നുള്ള 1,65,519 പേര്‍. 57 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 196 വീടുകള്‍ പൂര്‍ണമായും 2234 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ കോഴിക്കോട് ജില്ലയിലാണ്, 287. ഇവിടെ 11055 കുടുംബങ്ങളിലെ 37409 പേരാണ് കഴിയുന്നത്. വയനാട്ടില്‍ 197 ക്യാമ്പുകളിലായി 32276 പേര്‍ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വയനാട് 10 മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെത്തി വിലയിരുത്തി. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസും വിശദീകരിച്ചു. പ്ലാനിംഗ് ബോര്‍ഡ് വൈ...

കവളപ്പാറയിൽ മണ്ണിനടിയിൽ നിന്ന് രാത്രി നിലവിളി കേട്ടതായി നാട്ടുകാർ

Image
കവളപ്പാറയിൽ മണ്ണിനടിയിൽ നിന്ന് രാത്രി നിലവിളി കേട്ടതായി   നാട്ടുകാർ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നാൽപ്പതിയോളം മണ്ണിനടിയില്‍ 46 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മണ്ണിനടിയിൽപ്പെട്ടുപോയ വീടുകളിൽ ചിലതിൽ നിന്ന് ആളുകളുടെ കരച്ചിൽ കേട്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ചിലയിടങ്ങളിൽ വീടുകളുടെ കോൺക്രീറ്റ് മുകൾഭാഗം മണ്ണിനുമുകളിൽ‌ കാണാം. ഇവിടങ്ങളിൽ ആദ്യം പരിശോധന നടത്താനാണ് രക്ഷാപ്രവർത്തകസംഘത്തിന്റെ തീരുമാനം. മരങ്ങൾ വെട്ടിമാറ്റിയ ശേഷം ഈ വീടുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്തും. അതിന് ശേഷമാകും മറ്റിടങ്ങളിൽ പരിശോധന നടത്തുക. നാല്‍പ്പതടിയോളം മണ്ണിനടിയിലാണ് വീടുകളും ആളുകളും കുടുങ്ങിക്കിടക്കുന്നത്. അതിനിടെ രക്ഷാപ്രവർത്തനത്തിടെ കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി. ഇതോടെ രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം നടക്കുന്നതിന്റെ മറുഭാഗത്താണ് ഇപ്പോൾ ഉരുൾപൊട്ടിയിരിക്കുന്നത്. ഇതുവരെ രണ്ട് കുട്ടികളുൾപ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രൊഫ്. ജോൺ കുരാക്കാർ

കവളപ്പാറയിൽ റബ്ബർ നടാൻ മണ്ണെടുത്തതാണ് ഇന്ന് ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ പറയുന്നു

കവളപ്പാറയിൽ റബ്ബർ നടാൻ മണ്ണെടുത്തതാണ് ഇന്ന്   ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ പറയുന്നു നിലമ്പൂർ∙ കവളപ്പാറ ദുരന്തം മനുഷ്യനിർമിതമാണെന്ന് പ്രദേശവാസികൾ. കവളപ്പാറയില്‍ റബ്ബർ കൃഷിക്കായി മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് വൻ ഉരുൾപൊട്ടലിന് വഴിവച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും അവഗണിച്ചു. മണ്ണൊലിച്ച് താഴേക്കിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും നാട്ടുകാർ പറയുന്നു. മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നത് ഉരുൾപൊട്ടലിനു കാരണമാകുമെന്ന് കാണിച്ചു നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റബർതൈകൾ പിഴുതെറിഞ്ഞു പോലും പ്രതിഷേധിച്ചു. ജില്ലാഭരണകൂടത്തിനു പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചു. പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഒരു മല ഒന്നാകെ ഈ പ്രദേശത്തെ വിഴുങ്ങിയ അവസ്ഥയിലാണ്.നിരവധി കുടുംബങ്ങൾ ഉരുൾപൊട്ടലിൽ മരിച്ചു ...